ഷാജഹാന്റെ കൊലപാതകം ബിജെപിയുടെ സഹായത്തോടെയെന്ന് കുടുംബം

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ വധഭീഷണിയുണ്ടായിരുന്നതായി കുടുംബം. കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഷാജഹാൻ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായതോടെയാണ് തർക്കം ആരംഭിച്ചത്.

പ്രതികൾ ഒരു വർഷം മുമ്പ് വരെ സി.പി.ഐ(എം) പ്രവർത്തകരായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനത്തിന് ശേഷം ഇവർ പാർട്ടിയിൽ നിന്ന് വിട്ടുനിന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രണ്ട് മാസം മുമ്പ് കാര്യമായ ഭീഷണിയുണ്ടായിരുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവരാണ് വധഭീഷണി മുഴക്കിയത്. രണ്ട് ദിവസം മുമ്പ് തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന് നവീൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലായിരുന്നുവെന്ന് ഷാജഹാന്‍റെ ബന്ധു പറഞ്ഞു.