‘സിൽവർലൈൻ കേസുകൾ പിൻവലിക്കില്ല’; സഭയിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ആവർത്തിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർനടപടികൾക്കുള്ള കേന്ദ്രത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർ ലൈൻ ഡിപിആർ അപൂർണ്ണമാണെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർനടപടികൾക്ക് കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹം വിശദീകരിച്ചു. 

കേന്ദ്രാനുമതി ലഭിച്ച ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾ നടത്താമെന്ന് സംസ്ഥാനം തീരുമാനിച്ചു. ഒരുനാൾ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.