ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വിവാഹമോചനം നേടി

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വിവാഹമോചനം നേടി. ഒരു കോടി രൂപ ജീവനാംശം നൽകിയാണ് വിവാഹമോചനത്തിൽ ധാരണയായത്. ഹണി സിങ്ങിനെതിരെ ശാലിനി കഴിഞ്ഞ വർഷം ഗാർഹിക പീഡന പരാതി നൽകിയിരുന്നു. 

ഇന്നലെ ഡൽഹിയിലെ സാകേത് കുടുംബ കോടതിയിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് ഹണി സിങ്ങും ശാലിനി തൽവാറും തമ്മിൽ ധാരണയിലെത്തിയത്. ജഡ്ജി വിനോദ് കുമാറിന്‍റെ സാന്നിധ്യത്തിൽ ഹണി സിംഗ് ശാലിനി തൽവാറിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. 

ഏറെക്കാലമായി ഹണി സിംഗ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്ന് ശാലിനി ആരോപിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിംഗ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു. പഞ്ചാബി നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. 20 കോടിയാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.