ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സാക്ഷിയായ ടി. സിദ്ദിഖിന് വീണ്ടും വാറണ്ട്‌

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിന് ടി സിദ്ദിഖ് എം.എൽ.എയ്ക്കെതിരെ വാറണ്ട്. ഹാജരാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി സിദ്ദീഖിനെതിരെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് വീണ്ടും പുറപ്പെടുവിച്ചത്.

വിചാരണയ്ക്ക് ഹാജരാകാത്ത രണ്ട് സാക്ഷികൾക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 41-ാം സാക്ഷി എം.ദിജിത്ത്, 42-ാം സാക്ഷി വസീം എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന പ്രതി സതീശൻ കോമത്തിനെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.

17ന് കോടതിയിൽ ഹാജരാകുമെന്ന് സിദ്ദിഖ് അഭിഭാഷകൻ മുഖേന നേരത്തെ അറിയിച്ചിരുന്നു. ഹിയറിംഗിന് നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.