ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. താൻ കേൾപ്പിച്ച ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന് മൊഴി നൽകാൻ സഹായി അനീഷിനെ പൊലീസ് നിർബന്ധിച്ചു. ആ സമയത്ത് അനീഷ് പാലക്കാട് ഉണ്ടായിരുന്നില്ല. അനീഷ് സംസാരിക്കാത്തതിനാലാണ് അജി കൃഷ്ണനെ കേസിൽ കുടുക്കിയതെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. അജികൃഷ്ണനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. എച്ച്.ആർ.ഡി.എസിനെ ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജുമായുള്ള തർക്കം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 164 മൊഴികളുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ചോദിച്ചത്. നൽകിയ മൊഴി വിലപ്പോവില്ലെന്നും അവർ പറഞ്ഞു. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിരുന്നതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.