ടി20 ലോകകപ്പ്; ബുമ്രയുടെ പകരക്കാരനാവാന്‍ വൻ പോരാട്ടം

ബെംഗലൂരു: പരിക്കിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങാനുള്ള മത്സരം കടുപ്പമേറിയതായി മാറുകയാണ്. മെയ് ആറിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിക്കേറ്റ ബുംറയെ ഒഴിവാക്കിയിരുന്നുവെങ്കിലും പകരക്കാരനെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നില്ല. ബുംറയുടെ പകരക്കാരനായി ആദ്യം പരിഗണിച്ചിരുന്ന മുഹമ്മദ് ഷമി ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം വൈകിയത്.

ഷമി ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പേസറെ തിരഞ്ഞെടുക്കാമെന്നായിരുന്നു സെലക്ടർമാരുടെ അഭിപ്രായം. ഇതിനായി ദീപക് ചഹറിനെയും മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചാഹര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയത് സെലക്ടര്‍മാർക്ക് തലവേദനയായി. അതേസമയം, ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദ സീരീസായി പേസർ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു.