5 മണിക്കൂറും 15 മിനിറ്റും നീണ്ട പോരാട്ടം; അല്‍കാരസ് യുഎസ് ഓപ്പണ്‍ സെമിയില്‍

ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിൽ കാർലോസ് അൽകാരസ് യാനിക് സിന്നറിനെ തോൽപ്പിച്ചു. യുഎസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മത്സരത്തിലൂടെ അൽകാരസ് സെമിയിലെത്തി.

പുലർച്ചെ 3.00 വരെ നീണ്ടുനിന്ന ക്വാർട്ടർ ഫൈനലിൽ 6-3, 6-7, 6-7, 7-5, 6-3 എന്ന സ്കോറിനാണ് അൽകാരസ് വിജയിച്ചത്. ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയാൽ 19 കാരനായ സ്പാനിഷ് താരം റാങ്കിംഗിൽ ഒന്നാമതെത്തും.