വമ്പന്മാർ കടന്നു; ബ്രസീലും പോർച്ചുഗലും പ്രീക്വാർട്ടറിൽ

സ്വിറ്റ്സർലൻഡിനെ 1: ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി പോർച്ചുഗലും സ്വിറ്റ്സർലൻഡിനെ ഒന്നേ പൂജ്യത്തിന് കീഴടക്കി ബ്രസീലും ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ശേഷം ബ്രസീലും പോർച്ചുഗലും മാത്രമാണ് പ്രീക്വാർട്ടറിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വേയ്ക്കെതിരെ പോർച്ചുഗലിന്‍റെ രണ്ട് ഗോളുകളും നേടിയത്.

സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കാസെമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ കാമറൂണും സെർബിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചപോൾ ഘാന 3-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. കാമറൂണിനായി ജീൻ കാസ്റ്റെലെറ്റോ, വിൻസെന്‍റ് അബൂബക്കർ, എറിക് മാക്സിം മോട്ടിംഗ് എന്നിവർ ഗോൾ നേടിയപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിനിയ പാവ്ലോവിച്ച് നേടി.

ഘാനയ്ക്കായി മുഹമ്മദ് ഖുദ്ദൂസ് (2 ഗോളുകൾ), മുഹമ്മദ് സാലിസ് എന്നിവർ സ്കോർ ചെയ്തു. കൊറിയയ്ക്കായി ചോ ക്യു സങ് രണ്ട് ഗോളുകൾ നേടി. ജയത്തോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി.