വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉപ്പു നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ ജഗദീഷിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. രാവിലെ 6.30നായിരുന്നു മുഹൂർത്തം. എന്നാൽ, ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, ഇത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നും യുവാവിന്‍റെ ബന്ധുക്കൾ ആരോപിച്ചു. അപകടം നടന്നതിന്റെ പരിക്കുകളോ മറ്റുതെളിവുകളോ കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.