വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ഗവർണർക്കെതിരെ മണി

തിരുവനന്തപുരം: ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. സി.പി.എം നേതാവ് കെ.കെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങളെ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പറഞ്ഞു. ഗവർണറെപ്പോലൊരു വിഡ്ഢിയെ കേന്ദ്രം അടിച്ചേൽപ്പിച്ചത് അപമര്യാദയാണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ കാണാൻ പോയപ്പോൾ ഗവർണർ ആരാണെന്ന് വ്യക്തമായിരുന്നുവെന്നും മാണി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്, അധികാര ദുർവിനിയോഗം; നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി: ചെന്നിത്തല

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. കണ്ണൂർ വി.സിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മർദ്ദം ചെലുത്തിയെന്നും വി.സി നിയമന നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് അയച്ച കത്തിന്‍റെ പകർപ്പുകളും ഗവർണർ വിതരണം ചെയ്തു.