സ്വന്തം നാട് നന്നാക്കിയില്ലെങ്കിലും കശ്മീരിനെ നശിപ്പിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്: ഗുലാം നബി ആസാദ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങളെ തകർത്തതിന് പിന്നിൽ പാകിസ്താനാണെന്ന് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അക്രമത്തിന്‍റെ പാത ഒഴിവാക്കണമെന്നും അദ്ദേഹം തീവ്രവാദികളോട് അഭ്യർത്ഥിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ദുരിതത്തിലും നാശത്തിലും പാകിസ്ഥാൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെങ്കിലും ജമ്മു കശ്മീരിലെ ജനങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.