തിരുവോണം ബമ്പര്‍; ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലേറെ

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റു. ആകെ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 53,76,000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ 215.04 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ചൊവ്വാഴ്ച മാത്രം 2,70,115 ടിക്കറ്റുകളാണ് വിറ്റുപോയത്.

ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം 124.5 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അന്ന് 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള ടിക്കറ്റുകൾ ഇത്തവണ വിറ്റുപോയാൽ സർക്കാർ ഖജനാവിലെത്തുന്ന ആകെ തുക 240 കോടി രൂപയാണ്.

ഇത്തവണ ടിക്കറ്റിന് 500 രൂപയായിരുന്നിട്ടും ഡിമാൻഡ് കുറഞ്ഞില്ല, പ്രതീക്ഷിച്ചതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റു.