ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് ഹജജ് ചെയ്യാന്‍ കഴിയില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം

ജിദ്ദ: ടൂറിസ്റ്റ് വിസയിലുള്ളവരെ ഹജ്ജ് സീസണിൽ ഹജ്ജ് നിർവഹിക്കാനോ ഉംറ നിർവഹിക്കാനോ അനുവദിക്കില്ലെന്ന് ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട നിയമങ്ങൾ ചൂണ്ടിക്കാട്ടി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് താമസിക്കുമ്പോൾ എല്ലായ്പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും വിനോദസഞ്ചാരികൾ പാലിക്കണമെന്നും പുതുതായി ഭേദഗതി ചെയ്ത ടൂറിസ്റ്റ് വിസ വ്യവസ്ഥയിൽ പറയുന്നു.

ജിസിസി റെസിഡൻസി വിസയുള്ളവർക്ക് ഇ-ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിൽ പ്രവേശിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. ജിസിസി റെസിഡൻസി വിസയുടെ കാലാവധി കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഉണ്ടായിരിക്കണം. ഫസ്റ്റ് ക്ലാസ് വിസയുള്ള വ്യക്തിയുടെ ബന്ധുക്കൾക്കും സ്പോൺസർമാർക്കൊപ്പമുള്ള ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമാണ്.