ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സഹായിക്കും

ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം എന്നിവ കാരണം പഠനം പൂർത്തിയാക്കാതെ യുക്രെയ്ൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചു. പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് ഫോറിൻ മെഡിക്കൽ ഡിഗ്രി എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയെഴുതാൻ അവസരം നൽകാൻ കമ്മിഷൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷം മാത്രമായിരിക്കും ഇളവ്.

വിദ്യാർത്ഥികൾ ഇന്ത്യയിൽ തുടർ പഠനത്തിനും പ്രാക്ടീസിനും എഫ്എംജിഇ പാസാകണം. പരീക്ഷ പാസായവർക്ക് ഇന്ത്യയിൽ രണ്ട് വർഷത്തെ ഇൻറേൺഷിപ്പിനു ശേഷം ജോലിയിൽ പ്രവേശിക്കാം.

കോഴ്സ് പൂർത്തിയാക്കിയ വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്എംജിഇ പരീക്ഷ എഴുതാൻ അനുവാദമുണ്ട്. നിലവിലെ ചട്ടമനുസരിച്ച്, പരീക്ഷ പാസായവർ ഇന്ത്യയിൽ ഒരു വർഷത്തെ നിർബന്ധിത ഇൻറേൺഷിപ്പിന് വിധേയരാകണം.