കച്ചവടം കുറഞ്ഞു; മീഷോ പലചരക്കു കച്ചവടം നിർത്തി​

ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് ആപ്പായ മീഷോ പലചരക്ക് സാധനങ്ങളുടെ വിൽപ്പന നിർത്തി. നാഗ്പൂരും മൈസൂരും ഒഴികെ ഇന്ത്യയിലെ 90 നഗരങ്ങളിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. മീഷോ സൂപ്പർസ്റ്റോറുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് 300 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കമ്പനി അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഏപ്രിൽ മുതൽ, ജനങ്ങളുടെ ദൈനംദിന ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ മീഷോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേ മാസം തന്നെ 150 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. കോവിഡിന്റെ തുടക്കത്തിൽ 200 ഓളം തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടിരുന്നു. വരുമാനം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് കമ്പനി പറഞ്ഞു.

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മീഷോ സൂപ്പർസ്റ്റോറുകൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിട്ട തൊഴിലാളികൾക്ക് കമ്പനി രണ്ട് മാസത്തെ ശമ്പളം നൽകിയതായും റിപ്പോർട്ടുകളുണ്ട്.