അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ അമേരിക്കയോട് തോൽവി വഴങ്ങി ഇന്ത്യ

ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിൽ തോൽവിയോടെ തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മത്സരത്തിൽ ശക്തരായ യുഎസിനെതിരെ പോരാടാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മെലിന ആഞ്ചലിക്ക റെബിംബാസ് അമേരിക്കയ്ക്കായി രണ്ട് ഗോളുകൾ നേടി. ഷാർലറ്റ് റൂത്ത് കോലാർ, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംസൺ, എല്ല എമ്രി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും സ്കോർ ചെയ്തു.

ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം അമേരിക്ക ആധിപത്യം പുലർത്തി. ഇന്ത്യൻ പോസ്റ്റിലേക്ക് 14 ഷോട്ടുകളാണ് ടീം അടിച്ചത്. കളിയിൽ 79 ശതമാനം പന്തും സന്ദർശകർ കൈവശം വെച്ചു.