ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ പ്രതികരണവുമായി അമേരിക്ക

ഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്ന് അമേരിക്ക വ്യക്തമാക്കി. ജി 7 രാജ്യങ്ങൾ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന വിലയ്ക്ക് ഇന്ത്യക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാമെന്നും യു.എസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു.

ഈ വില പരിധി ആഗോള ഇന്ധന വില പിടിച്ചുനിർത്തുമെന്നും നിലവിലെ വിലയിൽ നിന്ന് ഗണ്യമായ കിഴിവോടെ ഇന്ധനം വിൽക്കുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തുകയാണെങ്കിൽ, അത് റഷ്യയുടെ വരുമാനത്തെ ഗണ്യമായി ബാധിക്കുമെന്നും യെല്ലൻ ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയൻ ഇറക്കുമതി നിർത്തിയാൽ റഷ്യയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഇന്ധനം വിൽക്കാൻ കഴിയില്ലെന്നും യെല്ലൻ പറഞ്ഞു. അവർക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തേണ്ടിവരും. എന്നാൽ ഇപ്പോൾ, ഭൂരിഭാഗം ആളുകളും പാശ്ചാത്യരെയാണ് ആശ്രയിക്കുന്നതെന്നും അവർ പറഞ്ഞു. റഷ്യൻ ഇന്ധനത്തിന്‍റെ ഏറ്റവും വലിയ ഡിമാൻഡ് ഇപ്പോൾ ഇന്ത്യയിലാണ്. നേരത്തെ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിൽ റഷ്യ വിൽക്കുന്ന ഇന്ധനത്തിന്‍റെ വില കുറയ്ക്കാൻ ജി 7 രാജ്യങ്ങൾ സമ്മർദ്ദത്തിലാണ്. റഷ്യൻ ഇന്ധന വില കുറയ്ക്കാൻ ഇന്ത്യക്കും ഇടപെടാൻ കഴിയുമെങ്കിൽ താൻ സന്തോഷമെന്നും യെല്ലൻ പറഞ്ഞു.