അതിർത്തിയിൽ കാവൽ യൂണിഫോമിൽ വൈശാഖ് ഇനിയില്ല; കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്

പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ചുങ്കമണ്ണം എ.യു.പി സ്കൂളിലെ പൊതുദർശനത്തിന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സൈനിക ബഹുമതികളോടെ മൃതദേഹം ഐവർ മഠത്തിൽ സംസ്കരിച്ചു.

ഇന്നലെ രാത്രി ജന്മനാട്ടിലെത്തിച്ച മൃതദേഹം എട്ട് മണിവരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.

221 ആർട്ടിലറി റജിമെന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ചയാണ് സൈനിക ട്രക്ക് അപകടത്തിൽ മരിച്ചത്. ഒക്ടോബറിലാണ് വൈശാഖ് അവസാനമായി അവധിക്കെത്തിയത്. പുത്തൻ വീട്ടിൽ സഹദേവന്‍റെയും വിജയകുമാരിയുടെയും മകനാണ് വൈശാഖ്. ഭാര്യ ഗീത. മകൻ തൻവിക്.