വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറിയെന്ന് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി വെൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പി തിരിമറി നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഷീനുകൾ ശരിയായി സീൽ ചെയ്തില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് റിപ്പോർട്ട്. വെൽജിഭായ് സോളങ്കി ബി.ജെ.പി. സ്ഥാനാര്‍ഥിയെക്കാള്‍ 12,000 വോട്ടുകൾക്ക് പിന്നിലാണ്.