സ്വയം തിരുത്താൻ തുടങ്ങിയത് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിൽ സഹികെട്ടപ്പോൾ; ഗവർണർ

തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്. “സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഗവർണർ എന്ന നിലയിൽ സ്വയം തിരുത്താൻ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു.

നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്ന് തെളിഞ്ഞാൽ രാജിവയ്ക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ?

തെളിവുണ്ടെങ്കിൽ രാജിവയ്ക്കാം. സർവകലാശാലയുടെ സ്വതന്ത്രാധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണ്. ഗവർണർ പറഞ്ഞു.