വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തതിന് പിന്നാലെയാണ് കുട്ടിയെയും മാതാപിതാക്കളെയും കാണാതായത്. തങ്ങൾ ഒരു ടൂറിലാണെന്നും ഈ സമയത്താണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും കുട്ടിയുടെ മാതാപിതാക്കൾ വിശദീകരിച്ചു.

കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ചവർ ഉൾപ്പെടെ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.