പനിയും ഛര്‍ദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം
കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്ലസ്‌വണ്‍ വിദ്യാർഥിനി മരിച്ചു.വടകര സ്വദേശി ഫൈസലിന്റെ മകള്‍ ദാന ഇഷാനാണ് (16) മരിച്ചത്.
വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛർദ്ദിയുമുണ്ടായത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
