സംസ്ഥാനത്ത് വീണ്ടും ഇടതുമുന്നണി തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുമുന്നണി തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം. ഇടതുപക്ഷം 77 സീറ്റില്‍ വിജയിച്ച്‌ അധികാരം നേടും. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ല്‍ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. പശ്ചിമ ബംഗാളില്‍ ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സര്‍വേ, മമത ബാനര്‍ജിക്ക് നേരിയ മുന്‍തൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.