കെ.കെ രാഗേഷിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് വിടി ബൽറാം

തിരുവനന്തപുരം: പ്രിയ വർഗീസിന്‍റെ നിയമനം നിയമവിരുദ്ധവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് കൂടുതൽ വ്യക്തമാകുകയാണെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ച് പ്രിയ വർഗീസിന്‍റെ ഗവേഷണ കാലയളവിനെ അധ്യാപനാനുഭവമായി കണക്കാക്കാൻ കണ്ണൂർ സർവകലാശാല അധികൃതർ തയ്യാറായി. അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.