42 കാരി അമ്മയും 24 കാരൻ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

മലപ്പുറം: 42-ാം വയസ്സിൽ അമ്മയും 24-ാം വയസ്സിൽ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്. അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92-ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എൽ.ഡി.സി മലപ്പുറം റാങ്ക് ലിസ്റ്റിൽ 38-ാം റാങ്ക് നേടിയ മകൻ വിവേകും സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അവനെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പഠിക്കാൻ തുടങ്ങിയതാണ് ബിന്ദു. പിന്നീട് അത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ബിന്ദുവിനെ പ്രേരിപ്പിച്ചു. ഒമ്പത് വർഷങ്ങൾക്കിപ്പുറം ബിന്ദുവും മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്.

തന്റെ കൃത്യമായ ലക്ഷ്യം ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസ്) സൂപ്പർവൈസർ പരീക്ഷയായിരുന്നെന്നും എൽജിഎസ് പരീക്ഷ പാസായത് ഒരു ബോണസാണെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ 10 വർഷമായി അങ്കണവാടി ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ് ബിന്ദു.

‘ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരോത്സാഹം എങ്ങനെ പ്രതിഫലിക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് താൻ. പരാജയങ്ങൾ കണക്കിലെടുക്കാതെ പരിശ്രമിച്ചാൽ, ഒടുവിൽ വിജയം കൈവരിക്കും’,ബിന്ദു പറഞ്ഞു.