ഇന്ത്യക്കാർ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതും വസ്തുതയാണ്. പ്രസിദ്ധമായ ആരോഗ്യ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണ വൈറസിന് മുമ്പ് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തി. ഗവേഷണം അതിശയകരമായ ഫലങ്ങളുമായി വന്നു. ആന്‍റിബയോട്ടിക്കുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്നും ഗവേഷകർ വിലയിരുത്തി.

ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയന്ത്രണാധികാരങ്ങളെച്ചൊല്ലിയുള്ള തർക്കം രാജ്യത്ത് ആന്‍റിബയോട്ടിക്കുകളുടെ ലഭ്യത, വിൽപ്പന, ഉപഭോഗം എന്നിവ സങ്കീർണ്ണമാക്കുന്നുവെന്ന് പഠനം പറയുന്നു. അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്‍റിബയോട്ടിക്കുകൾ ഇന്ത്യ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാന ഗവേഷകൻ മുഹമ്മദ് എസ്.ഹാഫി പറഞ്ഞു.