മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ ഇന്നലെ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നതായി സ്വപ്ന പറഞ്ഞു. സ്വപ്നയെ കാണാൻ ഷാജി കിരൺ കാറിൽ വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വപ്നയുടെ പാലക്കാട്ടെ ഓഫീസിൽ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

രഹസ്യമൊഴി വക്കീലിന്റെ നിർദ്ദേശപ്രകാരമാണെന്ന് പറയാൻ സമ്മർദ്ദം ചെലുത്തി. വെളിച്ചം കാണിക്കാതെ ജയിലിൽ അടയ്ക്കുമെന്ന് ഷാജി കിരൺ ഭീഷണിപ്പെടുത്തി. തനിക്കും സരിത്തിനുമെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന മൊഴി നൽകി.