സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം 41സി പ്രകാരമുള്ള നോട്ടീസ് നൽകി നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ വിട്ടയച്ചു. അറസ്റ്റ് വേണ്ടെന്ന് പൊലീസ് അറിയിച്ചു.

11.50ന് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ 12.15ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുള്ള പ്രത്യേക മുറിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ബിനു മോഹൻ, ഡി.സി.പി കെ.ഇ. ബൈജു, എ.സി.പി ബിജുരാജ്, സി.ഐ ജിജേഷ് അടക്കമുള്ളവർ ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിച്ചു