ട്രാൻസ് മോഡൽ ഷെറിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മറ്റ് പരിക്കുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷെറിൻറെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിൻ കേസെടുത്തിരുന്നു. മരണസമയത്ത് ഷെറിൻറെ മുറിയിലെ ഫോണിൻറെ വീഡിയോ കോൾ ഓൺ ആയിരുന്നു. ആ സമയത്ത് വീഡിയോ കോളിലുണ്ടായിരുന്നയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവമറിഞ്ഞെത്തിയപ്പോഴാണ് ഷെറിനെ പാലാരിവട്ടം പൊലീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 10 മണി വരെ ഷെറിനോടൊപ്പം മറ്റൊരു ട്രാൻസ്ജെൻഡർ സ്ത്രീയും ഉണ്ടായിരുന്നു. ഷെറിൻ പങ്കാളിയുമായും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റാറ്റസുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

കൂടുതൽ വായിക്കാം: ട്രാൻസ്ജെൻഡർ മോഡലിനെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി