വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം;അപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു വീട്ടിൽ തിരിച്ചെത്തിയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു.

നടിയുമായുള്ള വാട്സാപ്പ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരസ്പര സമ്മതത്തോടെ പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പരാതിക്കാരിക്ക് നിരവധി തവണ പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരങ്ങൾ വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ബലാത്സംഗ പരാതിയുമായി മുന്നോട്ട് വന്നതെന്നും വിജയ് ബാബു പറഞ്ഞു.

മാർച്ച് 16, 22 തീയതികളിൽ രാത്രി വിജയ് ബാബു തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിജയ് ബാബു പരാതി നിഷേധിച്ചു. 2018 മുതൽ അദ്ദേഹത്തെ അറിയാമെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രിൽ 12നാണ് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ എത്തിയത്. ഇയാൾ ഭാര്യയുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.