സ്വർണ്ണക്കടത്ത് കേസിൽ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് സ്വപ്‌ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നിൽ ഒരു രാഷ്ട്രീയ അജണ്ടയുമില്ല. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സ്വപ്ന പറഞ്ഞു. ഇതൊരു സുവർണാവസരമായി ആരും ഉപയോഗിക്കരുതെന്നും സ്വപ്ന പാലക്കാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നോ ഒന്നും പറയുന്നില്ല. ഞാൻ ഇപ്പോഴും എൻറെ ജീവിതത്തിൻ ഒരു ഭീഷണിയുണ്ട്, തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന പറഞ്ഞു.

ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. കേസിൽ ശരിയായ അന്വേഷണം ഉണ്ടാകണം. പി.സി. ജോർജുമായി എനിക്ക് വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലിൽ കണ്ടിരുന്നു. ഞാൻ അവരോട് ഹലോ പോലും പറഞ്ഞില്ല. എന്നെക്കുറിച്ചുള്ള സംസാരം ഇന്നലെ പുറത്തിറങ്ങിയത് ഞാൻ കണ്ടു. അതെന്താണെന്ന് എനിക്കറിയില്ല.