ഇന്ത്യന്‍ പെണ്‍പട ഏഷ്യാ കപ്പ് ഫൈനലില്‍ 

ധാക്കാ: സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് തായ്ലൻഡിനെതിരെ ബൗളർമാരിൽ തിളങ്ങിയത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്ലൻഡിന്‍റെ ടോപ് സ്കോറർമാർ. 19-ാം ഓവറിൽ രാജേശ്വരി ഗെയ്ക്വാദ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തായ്ലൻഡിന്‍റെ വാലറ്റത്തെ വേഗത്തിൽ മടക്കി അയച്ചു. 

തായ്ലൻഡിന്‍റെ രണ്ട് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. രേണുക സിംഗ്, സ്നേഹ് റാണ, ഷഫാലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.