റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൗരൻമാർക്ക് ഇന്ധനം നൽകാനുള്ള ധാർമ്മിക ബാധ്യത ഇന്ത്യൻ സർക്കാരിനുണ്ടെന്നും ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും വാഷിംഗ്ടണിൽ യുഎസ് ഊർജ്ജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പുരി പറഞ്ഞു.

“നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, അതായത് ഊർജ്ജ സുരക്ഷയും ഊർജ്ജ വിലയും താങ്ങാനാവുന്നതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് എവിടെ നിന്നും ഇന്ധനം വാങ്ങാം,” മന്ത്രി പറഞ്ഞു.

“ഇത്തരത്തിലുള്ള ഒരു ചർച്ച ഇന്ത്യയിലെ ഇന്ധന ഉപയോക്താക്കളോട് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും” ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.