പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഒരു മാസം കൂടി നീട്ടി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. വിഷയത്തിൽ യുജിസി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്റ്റേ ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഗവേഷണ കാലയളവ് അധ്യാപന കാലയളവായി കണക്കാക്കാനാവില്ലെന്ന് യുജിസി ഹൈക്കോടതിയെ അറിയിച്ചു. നിലപാട് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് വിവാദമായിരുന്നു. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്നാണ് ആരോപണം.

ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം അദ്ധ്യാപികയായ ജോസഫ് സ്കറിയയാണ് പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ട് വർഷത്തെ അധ്യാപന പരിചയമില്ലെന്ന് കാണിച്ച് പരാതി നൽകിയത്. വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 2018ലെ യു.ജി.സി വ്യവസ്ഥയനുസരിച്ച് ഗവേഷണ സ്കോർ പരിശോധിക്കാതെയും അംഗീകാരമുള്ള പ്രസിദ്ധീകരണങ്ങൾ അനുവദിക്കാതെയും അഭിമുഖത്തിൽ പ്രിയയ്ക്ക് കൂടുതൽ മാർക്ക് നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, പ്രിയ വർഗീസ് എന്നിവരാണ് ഹർജിയിലെ പ്രതികൾ.