കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ തിങ്കളാഴ്ച മുതൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും. ഹരിയാന ആസ്ഥാനമായുള്ള സ്കൈ ഹോപ്പ് ഏവിയേഷനാണ് കനേഡിയന്‍ നിര്‍മിത വൈകിങ് ഡിഎച്ച്സി 6400 ട്വിന്‍ ഔട്ടര്‍ വിമാനം സര്‍വീസിന് എത്തിക്കുന്നത്.
പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാനാകും.
കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസിനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ വാട്ടര്‍ എയറോഡ്രോമും സജ്ജമാക്കി. പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്നു. കരയിലും വെള്ളത്തിലും ഇറങ്ങാന്‍ സാധിക്കുമെന്നതാണ് സീപ്ലെയിന്റെ മെച്ചം. ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ യാത്രാ സൗകര്യമാകുമെന്ന് ദ്വീപ് നിവാസികള്‍ പ്രതീക്ഷിക്കുന്നു.
