ഏഴുവയസുകാരിയെ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റിൽ
തിരുവനന്തപുരം. ഏഴുവയസുകാരിയെ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാമത്തെ ഭാര്യ വെള്ളറട സ്വദേശി ലിൻഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസമായി കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഏഴുവയസുകാരിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. വിവരം ഉടൻ ചൈല്‍ഡ് ലൈൻ അധികൃതരെ അറിയിച്ചു.
രണ്ട് ദിവസമായി കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഏഴുവയസുകാരിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. വിവരം ഉടൻ ചൈല്‍ഡ് ലൈൻ അധികൃതരെ അറിയിച്ചു.പിന്നീട് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വിവരം വലിയതുറ എസ്.എച്ച്.ഒ. അശോകകുമാറിനെയും അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ രണ്ടാനമ്മ നുള്ളിയതിന്റെയും അടിച്ചതിന്റെയും വ്യക്തമായ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. ദിനേശ്, എസ്.എസ്.ഐ. ഇസ്മായില്‍, ഷീജ, രെജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്
