പെൺകുട്ടി വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: പട്ടത്ത് ഇരുപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. വീട്ടിൽ അടച്ചിട്ട മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞ് മൂക്കിൽ ക്ലിപ്പിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുറി അടച്ചിട്ടിരിക്കുന്ന പ്രകൃതക്കാരിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും കുട്ടി മുറിക്കുള്ളിൽ ഉണ്ടായിരുന്നു, ഈ സമയം അവളുടെ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. രാത്രി 7 മണിക്ക് ശേഷമാണ് മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.